ന്യൂഡൽഹി : എൻഐഎയും ഇഡിയും ചേർന്ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 100 ഓളം പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, കേരളം, അസം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേർന്ന് പരിശോധന നടത്തിയത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.
തീവ്രവാദ ഫണ്ടിംഗ്, ഭീകരവാദ പ്രവർത്തനങ്ങൾക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് തിരച്ചിൽ നടക്കുന്നത്. 200 ലധികം എൻഐഎ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലെ അംഗങ്ങളുമാണ് തിരച്ചിൽ നടത്തുന്നത്. പലയിടത്തു നിന്നും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടക്കുകയാണ്. കേരളത്തിലെ നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Tamil Nadu | NIA officials are conducting raids at the Popular Front of India (PFI) party office in Dindigul district.
More than 50 members of the PFI are protesting outside the party office against the NIA raid. pic.twitter.com/9jvCOEeZpp
— ANI (@ANI) September 22, 2022
തമിഴ്നാട്ടിലെ മധുര, തേനി, ഡിണ്ടിഗൽ, രാമനാഥപുരം, കടലൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. പിഎഫ്ഐയുടെ കടലൂർ ജില്ലാ നേതാവ് പ്യാസ് അഹമ്മദ്, മധുര ജില്ലാ സെക്രട്ടറി യാസർ അറാഫത്ത് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ പത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തതിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്.
Comments