പാറ്റ്ന: 2024ൽ നടക്കാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ താഴെ ഇറക്കാനായി പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തും. അതിന് വേണ്ട സുപ്രധാനപരമായ തന്ത്രങ്ങൾ മെനയുമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ബിജെപി സർക്കാരിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 35 ഇടങ്ങളിളിലായി സെപ്തംബർ 14 മുതൽ 22 വരെ നടത്തുന്ന റാലികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടന്ന റാലിയിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ചത്. ബിജെപിയിൽ നിന്നും ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ മഹാസഖ്യത്തിന് മാത്രമേ സാധിക്കു. ജനങ്ങളെ ഒരുമിച്ച് ചേർത്ത് ഇടതുപക്ഷം അതിനു വേണ്ട പ്രവർത്തങ്ങൾ നടത്താൻ തയ്യാറാകും. 1974ൽ പാടലീപുത്രത്തിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്തിയത് പോലെ ചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ മഹാ സഖ്യത്തെ ഒരുമിച്ച് ചേർക്കാനായി ഇടതുപക്ഷം മുന്നിൽ നിന്നും പ്രവർത്തിക്കും. നരേന്ദ്ര മോദി സർക്കാർ എല്ലാ അർത്ഥത്തിലും പരാജയമാണ്. അവരെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിയും. കോർപറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണകൂടത്തിനെതിരെ ജനകീയമായി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ റാലിക്കിടെ ലാലു പ്രസാദ് യാദവിനെയും, മുഖ്യമന്ത്രി നിതീഷ് കുമാറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Comments