തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കാതെ സർക്കാർ. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു സിസിടിവികൾ സ്ഥാപിക്കുമെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം. എന്നാൽ പ്രഖ്യാപനം നടത്തി മാസങ്ങൾ പിന്നിട്ടിടും സമാന സ്ഥിതിയാണ് ഉള്ളത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ ഉൾപ്പടെ പ്രധാന ഇടങ്ങളിൽ ഉടൻ സിസിടിവി സ്ഥാപിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞിരുന്നത് .എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ ആസ്ഥാനം ഉൾപ്പടെ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് നിലവിൽ സിസിടിവി ഉള്ളത്.
രാത്രിയിൽ ഡ്യൂട്ടി നോക്കുന്ന വനിതാ നഴ്സുമാർക്കൂൾപ്പടെ യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന പരാതി വ്യാപകമാണ്. ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രഖ്യാപനങ്ങൾ നടത്തുകയും പിന്നീടത് വാഗ്ദാനം മാത്രമാകുന്നതും പതിവുകാഴ്ചയാണ്. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു
Comments