ന്യൂഡൽഹി : സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എൻഐഎയുടെ നടപടിക്കെതിരെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലാണ് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹർത്താലിൽ സംസ്ഥാന വ്യപകമായി പ്രവർത്തകർ അക്രമം അഴിച്ച് വിട്ടിരുന്നു. സംഭവത്തിൽ സർക്കാൻ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി.
സംസ്ഥാനത്ത് ഒട്ടാകെ പൊതുമുതൽ നശിപ്പിച്ചും ജനങ്ങൾക്ക് നേരെ അക്രമം അഴിച്ച് വിട്ടും അഴിഞ്ഞാടുകയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. 70 കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങളെയും ആക്രമിച്ചു. ആംബുലൻസിന് നേരെയും കല്ലെറിഞ്ഞു . അക്രമികൾ പോലീസുകാരെ ബൈക്കിടിച്ചു വീഴ്‌ത്തുകയും മാദ്ധ്യമ പ്രവർത്തകരുടെ വാഹനത്തിന് നേരെ അക്രമം അഴിച്ച് വടുകയും ചെയ്തു. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി. അതേസമയം രാജ്യത്ത് വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ അറസ്റ്റിലായ നേതാക്കളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്‌ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും രംഗത്തെത്തി. ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Comments