ബംഗളൂരു: നോക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് ദയാവധം വേണമെന്ന ആവശ്യവുമായി വയോധിക. ഹാവേരി സ്വദേശിനിയായ പുട്ടവ്വ ഹനുമന്തപ്പ കൊട്ടുര എന്ന 65 കാരിയാണ് ദയാവധം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പുട്ടവ്വ രാഷ്‌ട്രപതിയ്‌ക്ക് അപേക്ഷ നൽകി.
ഏഴ് ആൺ മക്കളും നാല് പെൺമക്കളുമായി 11 മക്കളാണ് പുട്ടവ്വയ്‌ക്കുള്ളത്. എന്നാൽ ആരും ഇവരെ തിരിഞ്ഞുപോലും നോക്കുന്നില്ല. വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടുന്നതിനാൽ ഒറ്റയ്‌ക്ക് കഴിയുക പുട്ടവ്വയ്‌ക്ക് പ്രയാസമാണ്. മാനസിക പ്രയാസവും ഇവർ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
ഹവേരി ജില്ലാ കമ്മീഷണർ സഞ്ജയ ഷെട്ടന്നവർ മുഖേനയാണ് പുട്ടവ്വ രാഷ്‌ട്രപതിയ്‌ക്ക് അപേക്ഷ സമർപ്പിച്ചത്.സമ്പന്നയാണ് പുട്ടവ്വ. ഏഴ് വീടുകളും ഫ്‌ളാറ്റുകളും ഇവർക്കുണ്ട്. ഇതിന് പുറമേ ബാങ്ക് അക്കൗണ്ടുകളിൽ പണവും ഉണ്ടെന്നാണ് വിവരം.
Comments