ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ ചൊല്ലി പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലാണെന്ന വാർത്ത അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് നിന്നും പിംഗിനെ മാറ്റി എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
ഷീ ജിൻ പിംഗുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ഒരു വാർത്തകൾക്കും ചൈന ഔദ്യോഗികമായി സ്ഥിരീകരണം നൽകുന്നില്ല. പിംഗിന് എന്ത് പറ്റി എന്ന ചോദ്യത്തോടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതികരിക്കുന്നില്ല.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കവെ ഷീ ജിൻ പിംഗിനെ പാർട്ടി ചുമതലകളിൽ നിന്നും നീക്കിയതായി അഭ്യൂഹങ്ങൾ പരക്കുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ബീജിംഗിലൂടെ സൈനിക വാഹനങ്ങൾ പായുന്നതിന്റേയും മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേരാൻ തയ്യാറെടുക്കുന്നതിന്റേയും എന്ന പേരിൽ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
അതേസമയം, സമർഖണ്ഡിൽ നിന്നും തിരിച്ചെത്തിയ ഷീ ജിൻ പിംഗ് തന്ത്രപ്രധാനമായ സൈനിക വിഷയത്തിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതായും, ഇതിനെതിരെ പാർട്ടി യോഗം ചേർന്ന് വിചാരണ നടത്തി ഉന്മൂലനം ചെയ്തതായും അന്താരാഷ്‌ട്ര രാഷ്‌ട്രീയ നിരീക്ഷകർ സന്ദേഹിക്കുന്നുണ്ട്. എന്നാൽ, സമർഖണ്ഡിൽ നിന്നും മടങ്ങിയെത്തിയ ഷീ ജിൻ പിംഗ്, ചൈനയുടെ സീറോ കോവിഡ് നയപ്രകാരം ക്വാറന്റൈനിലാണെന്നും, അല്ല അദ്ദേഹം കൊറോണ ബാധിതനാണെന്നും, അഥവാ കൊറോണ ബാധിച്ച് മരണപ്പെട്ടു എന്നുമൊക്കെ സ്ഥിരീകരണമില്ലാത്ത വാർത്തകൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി വെക്കുന്നുണ്ട്.
ഏതായാലും, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ രാഷ്‌ട്രത്തലവന്റെ പെട്ടെന്നുള്ള അപ്രത്യക്ഷാമകലിന് വരും ദിവസങ്ങളിൽ ഔദ്യോഗികമായ വിശദീകരണം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments