ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. 8 സംസ്ഥാനങ്ങളിൽ നിന്നായി 170 പേരിലധികംപിടിയിലായി.കർണാടക,അസം,ഉത്തർപ്രദേശ്,മഹാരാഷ്ട്ര,ഡൽഹി,മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.അതത് സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്ന് മാത്രം 10 പേരാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ റെയ്ഡിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡിന് പിന്നാലെ പ്രതിഷേധത്തിന്റെ മറവിൽ തെരുവിൽ അഴിഞ്ഞാടിയ പോപ്പുലർ ഫ്രണ്ട് അക്രമികൾ പാക് അനുകൂലമുദ്രാവാക്യങ്ങളക്കം ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം എൻഐഎയും ഇഡിയും ചേർന്ന് രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ട് അക്രമികളാണ് പിടിയിലായത്. കേരളം,തമിഴ്നാട്, തെലങ്കാന,കർണാടക,ഉത്തർപ്രദേശ് തുടങ്ങി 15 സംസ്ഥാനങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. ഒക്ടോപ്പസ് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് 93ലധികം കേന്ദ്രങ്ങളിലായിട്ടായിരുന്നു നടത്തിയത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് നിർണ്ണായകമായ രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിരുന്നു.
തുടർന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളും എൻഐഎ ശേഖരിച്ചിരുന്നു.ബംഗ്ലാദേശ് ,പാകിസ്താൻ,തുർക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങൾ വഴിയും സാമ്പത്തിക സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുകളാണ് പ്രതികൾ നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ട് ബന്ധപുലർത്തിയിരുന്നതായും എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Comments