മലപ്പുറം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് മുസ്ലീം ലീഗ് പറയുന്നില്ലെന്ന് മുൻമന്ത്രിയും ലീഗ് നേതാവുമായ എംകെ മുനീർ.ഏത് സംഭവം എതിരെ വന്നാലും ലീഗിന്റെ തലയിൽ വെക്കുന്നു.പഴയ സിമിയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട്. സിമിയെ നിരോധിച്ചപ്പോൾ എസ്ഡിപിഐയായി. ഇനി അവരെ നിരോധിച്ചാൽ വേറെ പേരു വരുമെന്ന് മുനീർ വിമർശിച്ചു.
ലീഗിനല്ല സമുദായത്തിന്റെ അട്ടിപ്പേറവകാശമെന്ന് പിണറായി വിജയൻ പറഞ്ഞു. എസ്ഡിപിഐയ്‌ക്ക് മുസ്ലീം സമുദായത്തിന്റെ അട്ടിപ്പേറവകാശം കൊടുത്തത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. പോപ്പുലർ ഫ്രണ്ടിന് അംഗീകാരം കൊടുക്കരുത് എന്ന് ലീഗ് നേരത്തെ പറഞ്ഞതാണെന്ന് മുനീർ കൂട്ടിച്ചേർത്തു. തന്റെ വണ്ടി ഹർത്താലിൽ എസ്ഡിപിഐക്കാർ തടഞ്ഞു. ഞങ്ങളെ ഒറ്റുകൊടുക്കുന്ന ആളാണ് എന്ന് പറഞ്ഞ് വണ്ടി പിടിച്ചിട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയാണ്. മോദി രീതിയിൽ ഉള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുകയാണ്. അന്വേഷണത്തിൽ ഭയപ്പെടുന്നില്ല. എന്നാൽ, അന്വേഷണങ്ങളിൽ സുതാര്യത വേണമെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
ഇന്നലെ മസ്ജിദ് അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്‌റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്തത്
മട്ടന്നൂർ ടൗൺ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി.
Comments