കുട്ടിക്കഥകൾ അടങ്ങുന്ന ആപ്പ് നിർമ്മിച്ച മലയാളി പെൺകുട്ടിയെ പ്രശംസിച്ച് ആപ്പിൾ കമ്പനി മേധാവി ടിം കുക്ക്. ദുബായിൽ താമസിക്കുന്ന ഹമ മുഹമ്മദ് റഫീക്ക് എന്ന് ഒമ്പതുകാരിയെയാണ് ടിം കുക്ക് അഭിനന്ദിച്ചത്.
ഐഫോണുകൾക്കായി ആപ്പ് വികസിപ്പിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ഡെവലപ്പർ എന്ന അവകാശവാദവുമായി കുക്കിന് റഫീക്ക് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായി ലഭിച്ച മെയിലിലാണ് കുട്ടിയെ അദ്ദേഹം പുകഴ്‌ത്തിയത്.
സ്വന്തമായി വികസിപ്പിച്ച ആപ്പിൽ കുട്ടിക്കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹനാസ് ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫ്രീയായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് കഥ കേൾക്കുന്നത്.എന്നാൽ തിരക്കിട്ട ജീവിതത്തിൽ പല മാതാപിതാക്കൾക്കും ഇതിന് കഴിയാറില്ല. ഇതാണ് ഇത്തരമൊരു ആപ്പ് നിർമ്മിക്കണമെന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഹന പറഞ്ഞു. എട്ടാം വയസ്സിലാണ് സ്വന്തമായി ആപ്പ് സൃഷ്ടിച്ചത്.
അഞ്ചാം വയസ്സിലാണ് കോഡിങ്ങ് ചെയ്ത് തുടങ്ങിയതെന്ന് ഹനയുടെ പിതാവ് പറഞ്ഞു. ഹനാസ് ആപ്പിനായി 10,000 വരി കോഡാണ് ഹന എഴുതിയത്. ഇത്തരം ആപ്പുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ലൈബ്രറികളോ ക്ലാസ്സുകളോ ഹന ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഹന കണ്ട ഡോക്യുമെന്ററിയാണ് പ്രചോദനമായതെന്നും കുട്ടി വ്യക്തമാക്കി.
Comments