ചെന്നൈ : 2024 ലെ പൊതു തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പും നടന്നാൽ തങ്ങളെ ഉത്തരവാദിയാക്കേണ്ടതില്ലെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ തലവൻ അണ്ണാമലൈ . കോയമ്പത്തൂരിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ അപമര്യാദയായി പെരുമാറിയ പോലീസിന് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോയമ്പത്തൂർ ജില്ലാ നേതാവിനെ അറസ്റ്റ് ചെയ്തതിനും പ്രവർത്തകരെ കൈയ്യേറ്റം ചെയ്തതിനും അദ്ദേഹം പോലീസിനെതിരെ ആഞ്ഞടിച്ചു . പ്രവർത്തകരോട് അപമര്യാദയായി പെരുമാരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന വകുപ്പ് തല നടപടികൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ഭാവിയിൽ പെൻഷൻ കിട്ടാതെ വന്നാലും പാർട്ടിക്ക് അതിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
99 ശതമാനം പോലീസുകാരും നല്ലവരാണ്. ഭരിക്കുന്ന സർക്കാരിനൊപ്പം നിൽക്കാൻ എന്തും ചെയ്യും എന്നുള്ളവരല്ല. മനസാക്ഷിക്ക് വിരുദ്ധമായി അവർ പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പും നടന്നാൽ ഞങ്ങളെ ഉത്തരവാദികളാക്കരുതെന്ന് ഭരണക്ഷിയായ ഡിഎംകെയെ വിമർശിച്ചു കൊണ്ട് അണ്ണാമലൈ വ്യക്തമാക്കി. ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്ന ദിവസം അകലെ അല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Comments