കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. എട്ട് വിദ്യാർത്ഥികൾക്കാണ് സസ്‌പെൻഷൻ. പതിനാല് ദിവസത്തേക്കാണ് സീനിയർ വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്.
സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടയിലാണ് അഗടി മുഗൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ജമാലിനെ സീനിയർ വിദ്യാർഥികൾ തടഞ്ഞു വച്ചത്. സ്‌കൂളിനു സമീപത്തുള്ള ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ വെച്ച് വിദ്യാർഥിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിഷയം മാധ്യമങ്ങളിൽ വന്നതോടെ ഇതിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ശിവൻകുട്ടി ഉത്തരവിടുകയും ചെയ്തു .കണ്ണൂർ ആർ.ഡി.ഡിക്കാണ് നിർദ്ദേശം നൽകിയത്. തുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെ സ്‌കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് അന്വേഷണം നടത്തി വരികയാണ്.
Comments