തൃശൂർ: തൃശൂർ പീച്ചി ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിൽ അന്തേവാസിയായ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പീച്ചി ജിഎച്ച്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.ഇന്നലെ രാത്രി ഫാദർ സുശീൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗത്തും പരുക്കേറ്റു.
മർദ്ദനം തുടർന്നതോടെ കുട്ടി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. തുടർന്ന് ഈ വീട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്.
കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂർ ചെമ്പുകാവ് സ്വദേശിയാണ് വിദ്യാർത്ഥി.
അമ്മയുടെ മരണത്തെ തുടർന്ന് അനാഥരാക്കപ്പെട്ട വിദ്യാർത്ഥിയും, ജ്യേഷ്ഠ സഹോദരൻമാരും 2018 മുതൽ ചെന്നായ് പാറ ആശ്രമത്തിലെ അന്തേവാസികളാണ്. സഹോദരങ്ങൾ പിന്നീട് ആ ശ്രമം വിട്ടു.
Comments