ബ്യൂണസ് അയേഴ്‌സ് : അന്താരാഷ്‌ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സി മൂന്നാമനായി. അർജ്ജന്റീനയ്‌ക്ക് വേണ്ടി ജമൈക്കയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയത്തോടെയാണ് മെസ്സിയും ഗോൾവേട്ടയിൽ മുന്നേറിയത്. 56-ാം മിനിറ്റിൽ കളത്തിലി റങ്ങിയ മെസ്സി ഇരട്ടഗോളുകളോടെ രാജ്യത്തിന് തകർപ്പൻ ജയവും സമ്മാനിച്ചു.
മലേഷ്യയുടെ മുൻ താരം മൊഖ്താർ ദഹാരി നേടിയ 89 ഗോളെന്ന റെക്കോഡാണ് മെസ്സി മറികടന്നത്. നിലവിൽ 90 ഗോളാണ് മെസ്സിയുടെ കണക്കിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾ ഡോ(117), അലി ദേയി(109) എന്നിവരാണ് മെസ്സിക്ക് മുന്നിലുള്ളവർ.
കരിയറിൽ ഇതുവരെ 779 ഗോളുകളാണ് രാജ്യത്തിനും ക്ലബ്ബുകൾക്കുമായി മെസ്സി അടിച്ചു കൂട്ടിയത്. ഇതിൽ ബാഴ്‌സലോണയ്‌ക്കുവേണ്ടി മാത്രം 672 ഗോളുകളാണ് മെസ്സി എതിരാളി കളുടെ വലയിലെത്തിച്ചത്. പിഎസ്ജിയ്‌ക്കായി ഇതുവരെ 17 ഗോളുകളാണ് മെസ്സി നേടിയത്.
സീസണിൽ മികച്ച ഫോമിലാണ് മെസ്സി കളിക്കുന്നത്. പിഎസ്ജിയ്‌ക്ക് വേണ്ടി കളിക്കുന്ന തിലെ അതേ ആവേശം നാടിന് വേണ്ടിയും മെസ്സി പുറത്തെടുക്കുകയാണ്. ഹോണ്ടുറാ സിനെ തോൽപ്പിച്ച മെസ്സിയും കൂട്ടരും ജമൈക്കയ്‌ക്കെതിരേയും മികച്ച കളിയാണ് പുറത്തെടുത്തത്. ലോക കപ്പിൽ അർജ്ജന്റിനയെ കിരീടം ചൂടിക്കാൻ മെസ്സിയുടെ നിലവിലെ മികച്ച ഫോം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Comments