രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. തുടർച്ചയായി ആറാം തവണയും മദ്ധ്യപ്രദേശിലെ ഇൻഡോറിനാണ് ഒന്നാം സ്ഥാനം.ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ് നഗരത്തെ ഇത്തരത്തിൽ വൃത്തിയുള്ളതാക്കി മാറ്റിയത്. മാലിന്യത്തിലൂടെ വരുമാനം കണ്ടെത്തുന്ന വികസ പദ്ധതി അവതരിപ്പിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.നഗരത്തെ ശുചിയായി സൂക്ഷിക്കാൻ പ്രത്യേകം ഷിഫ്റ്റുകളിലായി 8,500-ഓളം ശുചീകരണ തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്
മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. 35 ലക്ഷം ജസംഖ്യയുള്ള നഗരത്തിൽ 1,900 ടൺ മാലിന്യമാണ് പ്രതിദിനം ഉണ്ടാകുന്നത്. ഇതിൽ 1,200 ടൺ ഈർപ്പരഹിതമായ മാലിന്യവും 700 ടൺ ഈർപ്പമുള്ള മാലിന്യവുമാണ്. ഈ മാലിന്യങ്ങൾ ആറ് വിഭാഗങ്ങളിലായി വേർതിരിച്ച്് മാലിന്യ പ്ലാന്റിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ഈർപ്പമുള്ള മാലിന്യത്താൽ പ്രവർത്തിക്കുന്ന ബയോ സിഎൻജി പ്ലാൻും ഇൻഡോറിലുണ്ട്. 17,000 മുതൽ 18,000 കിലോ ബയോ സിഎൻജിയും 10 ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയും. ഇത്തരത്തിൽ ബയോ സിഎൻജി ഉപയോഗിച്ച് 150-ഓളം സിറ്റി ബസുകളാണ് സർവ്വീസ് നടത്തുന്നത്.
മാലിന്യ സംസ്‌കരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 14.45 കോടി രൂപ വരുമാനമാണ് ഇൻഡോർ മുൻസിപ്പാലിറ്റി നേടിയത്. ഇതിൽ 8.5 കോടി രൂപ അന്താരാഷ്‌ട്ര വിപണിയിൽ കാർബൺ ക്രെഡിറ്റ് വിൽപ്പനയിലൂടെ ലഭിച്ചതാണ്.
ഈ വർഷം ഇതിലൂടെ 20 കോടി രൂപയുടെ വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേകം ഷിഫ്റ്റുകളിലായി 8,500-ഓളം ശുചീകരണ തൊഴിലാളികളെ നിയമിച്ചാണ് നഗരത്തെ ശുചിയായി സൂക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഗുജറാത്തിലെ സൂറത്തും മഹാരാഷ്‌ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേന്ദ്ര സർക്കാരിന്റെ പ്രതിവർഷ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് ഫലങ്ങൾ പുറത്തുവിട്ടത്. നഗര പ്രദേശങ്ങളിലെ ശുചിത്വ റാങ്കിംഗ് രണ്ട് വിഭാഗങ്ങളിലായാണ് നടത്തുന്നത്. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾ എന്നിങ്ങനെയാണ് റാങ്കിംഗ് നടത്തുന്നത്. ജനസംഖ്യയുള്ള നഗരങ്ങളിൽ, ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങളിൽ നാലെണ്ണം മഹാരാഷ്‌ട്രയിൽ നിന്നുള്ളതാണ്. രാജ്യത്തെ 4,354 നഗരങ്ങളിലാണ് സർവേ നടത്തിയത്.
Comments