അഹമ്മദാബാദ് : ഗുജറാത്തിൽ ഹിന്ദു ക്ഷേത്രം പൊളിച്ച് പള്ളി പണിതു. താപി ജില്ലയിലെ സോങ്കഡ് താലൂക്കിലാണ് സംഭവം. ക്ഷേത്രത്തിൽ ആരാധനയ്‌ക്കെത്തിയ വിശ്വാസികളെയും ക്രിസ്ത്യൻ സമൂഹം ആക്രമിച്ചു.
നാന ബണ്ടാർപട ഗ്രാമത്തിലെ ഗിദ്മാദി ആയ ദങ്കർ മാത ക്ഷേത്രം പൊളിച്ചാണ് മരിയം മാത പള്ളി പണിതത്. മലമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. എന്നാൽ പ്രദേശത്ത് ക്രിസ്ത്യൻ മതവിഭാഗം വർദ്ധിച്ചതോടെ അവർ ക്ഷേത്രം പൊളിക്കുകയായിരുന്നു. തുടർന്നാണ് ആരുമറിയാതെ അവിടെ പള്ളി പണിതത്..
നവരാത്രിയുടെ ഭാഗമായി പ്രത്യേക പൂജകൾക്കായി വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഈ വിവരം അറിയുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ക്രിസ്ത്യാനികൾ അവരെ തടഞ്ഞു. ഇത് തർക്കത്തിലാണ് കലാശിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് ഇരു സമുദായക്കാരെയും പിന്തിരിപ്പിച്ചത്.
തർക്കത്തിനിടെ ക്ഷേത്രത്തില പുരോഹിതനെയും ക്രിസ്ത്യൻ സമൂഹം മർദ്ദിച്ചു. ക്ഷേത്രത്തിൽ ദേവിക്ക് പൂജയ്‌ക്കായി എത്തിച്ച വസ്തുക്കളും ഇവർ നശിപ്പിച്ചുവെന്നാണ് പരാതി.
Comments