കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. പാർട്ടിയുടെ മുതിർന്ന നേതാക്കൾ കണ്ണൂരിലെത്തി അന്തിമോപചാരമർപ്പിക്കും
കോടിയേരിയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം 9 മണിയോടെ കണ്ണൂരിലേക്ക് കൊണ്ടു പോവും. സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ ഉച്ചയ്‌ക്ക് 2 മണി വരെയാണ് അന്തിമോപചാരമർപ്പിക്കാനുള്ള സൗകര്യമൊരുക്കുക.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഇവിടെയെത്തി അന്തിമോപചാരമർപ്പിക്കും. മൂന്ന് മണിക്കാണ് പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകൾ നടക്കുക
കോടിയേരിയോടുള്ള ആദര സൂചകമായി ഇന്ന് മൂന്ന് മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. തലശ്ശേരി, ധർമ്മടം, കണ്ണൂർ എന്നീ മണ്ഡലങ്ങളിലാണ് ഹർത്താൽ നടക്കുക.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. അർബുദ ബാധിതനായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ണൂരിൽ എത്തിച്ചത്.
Comments