അഹമ്മദാബാദ്: ദ്വാരകയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദും മസറുകളും പൊളിച്ച് നീക്കി ജില്ലാ ഭരണകൂടം. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബെറ്റ് ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദാണ് പൊളിച്ചു നീക്കിയത്.
അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ദ്വാരകയിൽ ഭരണകൂടം നടപടികൾ ആരംഭിച്ചത്. കുടിയേറി നിർമ്മിച്ച 21ഓളം കെട്ടിടങ്ങൾ ഇതിനോടകം തന്നെ പൊളിച്ച് നീക്കി. മസ്ജിദിനും മസറുകൾക്കും പുറമേ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കടകളും കെട്ടിടങ്ങളും പൊളിച്ച് നീക്കിയിട്ടുണ്ട്.
ശക്തമായ സുരക്ഷയിലായിരുന്നു പൊളിക്കൽ നടപടികൾ. മസ്ജിദ് പൊളിക്കാനെത്തിയ അധികൃതരെ പ്രദേശവാസികൾ തടഞ്ഞിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയായിരുന്നു അധികൃതർ നടപടികളുമായി മുന്നോട്ട് നീങ്ങിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവ്വീസുകൾ മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.
ശ്രീകൃഷ്ണന്റെ ജന്മദേശമായാണ് ദ്വാരക അറിയപ്പെടുന്നത്. മസ്ജിദുകളും മസറുകളും നിർമ്മിച്ച് പ്രദേശത്തെ ഭൂമിയുടെ ഭൂരിഭാഗവും തട്ടിയെടുക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ഇതിനിടെയാണ് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നടപടി.
Comments