ഇൻഡോർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20 പോരാട്ടം നാളെ. ആദ്യ രണ്ട് മത്സരത്തിലും ആധികാരിക ജയം നേടിയ ഇന്ത്യ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുമെന്നാണ് സൂചന. നാളത്തെ മത്സരത്തിന് മികച്ച ഫോമിലുള്ള മുൻനായകൻ വിരാട് കോഹ്ലിയ്‌ക്കും ഓപ്പണറും ഉപനായകനുമായ കെ.എൽ.രാഹുലിനും വിശ്രമം അനുവദി ച്ചിട്ടുണ്ട്. വിരാടിന് പകരമായി നാളെ ശ്രേയസ്സ് അയ്യരെ തിരികെ വിളിക്കുമെന്നാണ് സൂചന.
ആറാം തിയതി മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ ഏറ്റുമുട്ടൽ നടക്കുന്ന തിന് മുന്നോടിയായിട്ടാണ് പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ടി20 ലോകകപ്പിൽ ടീം ഇന്ത്യയ്‌ക്ക് വലിയ കരുത്തായി വിരാടിന്റെ മികച്ച ഫോം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിസിസിഐ.
ദീർഘകാലം തീർത്തും ഫോം മങ്ങിയ വിരാട് ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ഏഷ്യാകപ്പ് മുതൽ കളിച്ച 10 മത്സരത്തിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറി യുമടക്കം 404 റൺസ് അടിച്ചുകൂട്ടിക്കഴിഞ്ഞു. ഇന്നലെ അവസാന ഓവറിൽ 49 റൺസ് എടുത്ത് പുറത്താകാതെ നിന്നുകൊണ്ട് ദിനേശ് കാർത്തി ക്കിനൊപ്പം ടീമിനെ വിജയിപ്പി ക്കുന്നതിലും കോഹ്ലി നിർണ്ണായകമായി.
അപ്രധാന മത്സരങ്ങളിൽ വിശ്രമം അനുവദിച്ചുകൊണ്ട് താരത്തിന്റെ മാനസിക ക്ഷമത വർദ്ധിപ്പിക്കാനാണ് മൂന്നാം ടി20യിൽ വിശ്രമം അനുവദിച്ചതെന്നും മാനേജ്‌മെന്റ് അറിയിച്ചു. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ മെൽബണിൽ ഈ മാസം 23-ാം തിയതിയാണ്.
Comments