മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് കരുത്തിന് ആഘാതമായി ജസ്പ്രീത് ബൂംമ്രയുടെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടെ പുറം വേദന കലശലായ ബൂംമ്രയ്‌ക്ക് ദീർഘകാല വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ലോകകപ്പിൽ കളിക്കാൻ സാധിക്കുമെന്ന സൂചന കഴിഞ്ഞയാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ആ സംശയങ്ങളാണ് ഇന്ന് ബിസിസിഐ ദൂരീകരിച്ചത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടെ ബൂംമ്രയ്‌ക്ക് പരിക്കേറ്റത്. പരമ്പരയിൽ ആദ്യ മത്സരം കളിക്കാതിരുന്ന ബൂംമ്ര രണ്ടും മൂന്നും മത്സരത്തിൽ കളിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയായിരുന്നു.
ബൂംമ്രയുടെ പരിക്കുകളെ സംബന്ധിച്ച് പല ഊഹാപോഹങ്ങൾ നിലനിൽക്കേ പരിശീലകൻ രാഹുൽ ദ്രാവിഡോ ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയോ ഒന്നും തുറന്നുപറഞ്ഞിരുന്നില്ല.
Comments