തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത് കോടിക്കണക്കിന് രൂപ വിലയുള്ള തിമിംഗലത്തിന്റെ ഛർദ്ദി അഥവാ ആംബർഗ്രീസ് ആണെന്ന് സംശയം.
തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. മീൻ പിടുത്തത്തിന് ശേഷം ഇവർ തീരത്തേക്ക് വരുന്ന നേരത്ത് കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കടലിൽ നിന്നാണ് ഇത് ലഭിച്ചത് എന്ന് തൊഴിലാളികൾ പറഞ്ഞു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി ഇത് പരിശോധനയ്‌ക്കായി കൊണ്ടുപോയി. പരിശോധനാ ഫലം ലഭിച്ചാലേ ആംബർഗ്രീസ് തന്നെയാണോ എന്ന് മനസിലാകൂ. നേരത്തെയും ഇത്തരത്തിൽ 28 കിലോ ഭാരമുള്ള ആംബർഗ്രീസിന് സമാനമായ ഒരു വസ്തു വിഴിഞ്ഞത്ത് നിന്ന് ലഭിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇത് ആംബർഗ്രീസ് അല്ലെന്ന് കണ്ടെത്തുകയുമുണ്ടായി.
Comments