ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പെൺകുട്ടിയ്ക്ക് നേരെ മതമൗലികവാദികളുടെ ആസിഡ് ആക്രമണം. ജബൽപൂരിൽ ദുർഗപൂജ പന്തലിലിൽ പൂജ ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മുഖത്തേക്കാണ് അക്രമികൾ ആസിഡ് ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ലെ രാത്രിയാണ് സംഭവം നടന്നത്. ദുർഗാ പന്തലിൽ പൂജ നടത്തുകയായിരുന്ന പെൺകുട്ടിയുടെ സമീപത്തേക്ക് ഓടിയെത്തിയ അക്രമികൾ ആസിഡ് സ്പ്രേ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അക്രമി സംഘത്തിലെ മൂന്ന് പേരെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബാക്കി പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച പദാർത്ഥം ലബോറട്ടറി പരിശോധനകൾക്ക് അയച്ചു.സംഭവത്തിൽ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതാദ്യമായല്ല ദുർഗാ പൂജയിൽ പങ്കെടുക്കുന്നവർക്ക് നേര മതമൗലികവാദികൾ അക്രമം നടത്തുന്നത്. ഒക്ടോബർ നാലിന് മന്ദസൂർ ജില്ലയിലിലെ ദുർഗാ പൂജാ വേദിയിലേക്ക് കല്ലെറിഞ്ഞ് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments