എറണാകുളം : കൊച്ചിയിൽ കടലിൽ നിന്ന് പിടികൂടിയത് പാകിസ്താൻ ലഹരി മാഫിയയുടെ ഹെറോയിനെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ . പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാജി സലീം ഗ്രൂപ്പിൻറേതെന്ന് ഇവയെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 1200 കോടി രൂപ വില വരുന്ന 200 കിലോ ഹെറോയിൻ നാവികസേനയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്നാണ് പിടികൂടിയത്. ഇന്ത്യൻ മഹാസമുദ്രം വഴിയാണ് ഇവ കടത്താൻ ശ്രമിച്ചത്.
സംഭവത്തിൽ അറസ്റ്റ് ചെയ്ത ആറ് ഇറാൻ സ്വദേശികളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയതു. ഇവർ സഞ്ചരിച്ച ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്. ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന സാറ്റ്ലൈറ്റ് ഫോണിൽനിന്നാണ് കേന്ദ്ര ഏജൻസികൾക്ക് ലഹരി കടത്തിനെക്കുറിച്ചു വിവരം ലഭിച്ചത്.
പിടിച്ചെടുത്ത ഹെറോയിൻ ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. 200 ചെറിയ പാക്കറ്റുകളിൽ സൂക്ഷിച്ച ഇവ ഉൾക്കടലിൽ വെച്ചാണ് ബോട്ടിലേക്ക് മാറ്റിയത്. എന്നാൽ മയക്കുമരുന്ന് ശേഖരിക്കാൻ എത്തുന്ന ശ്രീലങ്കൻ കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
Comments