മുംബൈ; ദസ്റ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് നേരെ സൈബർ ആക്രമണവുമായി മതമൗലികവാദികൾ.രൂക്ഷമായ ഭാഷയിൽ മുഹമ്മദ് ഷമിയെ വിമർശിക്കുകയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തി.
‘ദസറയുടെ ശുഭമായ അവസരത്തിൽ, ഭഗവാൻ ശ്രീരാമൻ നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും വിജയവും സന്തോഷവും കൊണ്ട് നിറയ്ക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും ദസറ ആശംസകൾ നേരുന്നു’. എന്നായിരുന്നു മുഹമ്മദ് ഷമിയുടെ ട്വീറ്റ്. ഇതിനെതിരെയാണ് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത്.
സ്വന്തം കരിയറിനായി തന്റെ മതത്തിന് എതിരായി സഞ്ചരിക്കുന്നുവെന്നും ഇസ്ലാം എന്താണെന്ന് പഠിച്ചിട്ട് വരാനും മതമൗലികവാദികൾ വിമർശിച്ചു. മുസ്ലീങ്ങൾ ദസ്റ ആശംസ നേരുന്നത് പാപമാണ്. നിങ്ങൾ ഒരു മുസ്ലീമാണോ? നാണക്കേട. എന്നാണ് മറ്റൊരു റീ ട്വീറ്റ്. ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആശംസ നേരുന്നതെന്നാണ് ഒരു മതതീവ്രവാദി ആരോപിക്കുന്നത്.
ഈ സൈബർ ആക്രമണത്തിനെതിരെയാണ് കേന്ദ്രമന്ത്രി താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഷമി ആശംസകൾ നൽകിയതിൽ യാതൊരു തെറ്റുമില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ വരുമ്പോൾ രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കണമെന്നും നേരത്തെ എല്ലാ ക്രിക്കറ്റ് താരങ്ങളും ദസ്റ ആഘോഷിച്ചിരുന്നെന്നും ഠാക്കൂർ പറഞ്ഞു. ”ദസ്റ എല്ലാവരും ആഘോഷിക്കുന്ന ആഘോഷമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ദസ്റ ആഘോഷിക്കുകയുണ്ടായി. ഷമി ദസ്റ ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്? അത് തടയുന്നവരാണ് രാജ്യം വിഭജിക്കാൻ ശ്രമിക്കുന്നത്. ഇത്തരം ഉത്സവങ്ങളിലെല്ലാം നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മുഹമ്മദ് ഷമിയ്ക്കെതിരായ സൈബർ ആക്രമണം ശക്തമാകുകയാണ്. രൂക്ഷമായ ഭാഷയിലാണ് മതതീവ്രവാദികൾ താരത്തിനെ കുറ്റപ്പെടുത്തുന്നത്.
താരത്തിന് സ്വബോധം നഷ്ടപ്പെട്ടതായും അള്ളാഹു നയിക്കട്ടെയെന്നും കമന്റുകളുണ്ട്. ഏതെങ്കിലും ഹിന്ദു ക്രിക്കറ്റ് താരം മുൻപ് മുസ്ലീങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആഘോഷങ്ങൾക്ക് ആശംസ നേർന്നിട്ടുണ്ടോ എന്ന് തുടങ്ങി,താരത്തിന് പിന്തുണ നൽകില്ലെന്ന് വരെ പറഞ്ഞവരുണ്ട്. മുഹമ്മദ് ഷമി രാമഭക്തനായെന്നും നരകത്തിലേക്കാണ് എത്തുകയെന്നും മതതീവ്രവാദികൾ ട്വീറ്റ് ചെയ്യുന്നുണ്ട്.
Comments