ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ അദ്ധ്യാപകൻ പീഡിപ്പിച്ചു. ഇൻഡോർ സ്വദേശിനിയായ12 കാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 52 കാരനായ മദ്രസ അദ്ധ്യാപകനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മദ്രസ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആകെ പരിഭ്രാന്തയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴായിരുന്നു പീഡന വിവരം പുറത്തറിഞ്ഞത്. ആരുമില്ലാത്ത സമയം മുറിയിൽ എത്തി കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിൽ ചന്ദൻനഗർ പോലീസ് ആണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവം അറിഞ്ഞതിന് പിന്നാലെ അദ്ധ്യാപകന്റെ വീട്ടിലെത്തി കുട്ടിയുടെ പിതാവും പിതൃസഹോദരനും സംഭവം ചോദ്യം ചെയ്തിരുന്നു. എന്നാൽ അദ്ധ്യാപകന്റെ മക്കൾ ഇവരെ മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകന്റെ മക്കൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Comments