യുഎഇ:യുഎഇയുടെ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു. പ്ലാന്റ് പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്‌ക്കകം തന്നെ കാർബൺ രഹിത വൈദ്യുതി വിതരണം ചെയ്യാനായത് സുപ്രധാന നേട്ടമാണെന്ന് എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ അനുബന്ധ സ്ഥാപനമായ നവാഹ എനർജി കമ്പനി അറിയിച്ചു.
പ്ലാന്റ് പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്‌ക്കകം തന്നെ കാർബൺ രഹിത വൈദ്യുതി വിതരണം ചെയ്യാനായത് സുപ്രധാന നേട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി. 1400 മെഗാവാട്ട് ശേഷിയുള്ള ആദ്യ മൂന്നു പ്ലാന്റുകളും പ്രവർത്തന സജ്ജമായതോടെ കാർബൺ മലിനീകരണത്തിനു എതിരെയുള്ള യുഎഇയുടെ പോരാട്ടത്തിനു കൂടുതൽ ശക്തി പകർന്നതായും വിദഗ്ധർ വിലയിരുത്തുന്നു. മൂന്നാമത്തെ യൂണിറ്റിന് ജൂണിലാണ് പ്രവർത്തന ലൈസൻസ് നൽകിയത്. തുടർന്ന് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് സുരക്ഷ ഉറപ്പാക്കി സെപ്റ്റംബർ 23ന് വൈദ്യുതോൽപാദനം ആരംഭിച്ചു.
ഉത്പാദനം പരമാവധി എത്തുന്നതുവരെ നിരീക്ഷണം തുടരും.സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതിയാണ് ബറാക ആണവ നിലയം. 60 വർഷത്തേക്കാണ് ഊർജോൽപാദന അനുമതി. ആദ്യ പ്ലാന്റ് 2021 ഏപ്രിൽ 18നു വൈദ്യുതി ഉൽപാദനം തുടങ്ങി. മാർച്ച് 24നാണ് രണ്ടാമത്തെ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. 3 യൂണിറ്റിലും കൂടി 4200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത് യുഎഇ ഊർജ സുരക്ഷയ്‌ക്കും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾക്കും കരുത്തുപകരുന്നതാണെന്ന് അധികൃതർ പറഞ്ഞു.
Comments