കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ബിഎ ആളൂരും പോലീസും തമ്മിൽ തർക്കം. അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അസി. കമ്മീഷണർ കെ ജയകുമാറാണ് ആളൂരിനെതിരെ കോടതിയിൽ പരാതിപ്പെട്ടത്.
പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണർ കെ ജയകുമാർ പറഞ്ഞു. ഇതോടെ സംഭവത്തിൽ കോടതി ഇടുപെടുകയായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ പ്രതികളോട് സംസാരിക്കാവൂ എന്ന് കർശനമായ നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്.
അതേസമയം ആഭിചാര കൊലക്കേസിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റിൽ വിട്ടു, പോലീസ് കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. ആഭിചാര കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഭഗവൽ സിംഗ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
മുഹമ്മദ് ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്നാണ് പോലീസ് പറഞ്ഞത്. കൊല നടക്കുന്ന സമയം ഫോൺ ഉപയോഗിച്ചിരുന്നില്ല. പത്മയെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപ് ഇയാൾ മൊബൈൽ ഫോൺ പൊട്ടിച്ച് കളയുകയായിരുന്നു.
Comments