കൊച്ചി: താൻ വിഷാദരോഗിയാണെന്ന് ആഭിചാരകൊല കേസിലെ പ്രതിയായ ലൈല. കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. താൻ വിഷാദ രോഗിയാണ്, ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ഇവർ പറഞ്ഞു. പോലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞിട്ടുണ്ട്. കേസിൽ പ്രതികളെ രണ്ടാഴ്ചത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇരുവരേയും ഉടനെ കാക്കനാട് ജയിലിലേക്ക് മാറ്റും.
നടന്നത് നരബലിയാണെന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്. സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് പ്രതികൾ ക്രൂരത ചെയ്തത്. റോസ്ലിയെ ലൈലയും, പത്മയെ ഷാഫിയുമാണ് കൊലപ്പെടുത്തിയത്. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ കത്തി കുത്തിയിറക്കിയാണ് കൊലപ്പെടുത്തിയത്. റോസ്ലിയെ കട്ടിലിൽ കെട്ടിയിട്ടതിന് ശേഷം വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചു. ഇതിന് ശേഷം ജീവനോടെ തന്നെ രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി രക്തം ശേഖരിക്കുകയായിരുന്നു.
പത്മയെ ചരട് കൊണ്ട് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കഴുത്തുമുറിച്ച ശേഷമാണ് മൃതദേഹം കഷണങ്ങളാക്കിയത്. മൃതദേഹങ്ങൾ 56 കഷണങ്ങളാക്കിയ ശേഷം ബക്കറ്റിലാക്കി കുഴിച്ചിടുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Comments