കൊച്ചി: ഇരട്ട ആഭിചാരക്കൊല കേസിൽ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ. മൂന്ന് പേരും കോടതിയിൽ കുറ്റം നിഷേധിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതിടെയാണ് പ്രതിഭാഗം ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ട് പ്രകാരം തെളിവു ശേഖരണം അവസാനിച്ചുവെന്നും കസ്റ്റഡിയിൽ വിട്ട് നൽകേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. പത്മത്തെ കൊണ്ടുപോയതല്ല, പത്മം സ്വയം കൂടെ പോയതാണ്. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിൽ അല്ല.
കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിക്കുകയാണ്. മാപ്പു സാക്ഷിയാക്കാമെന്ന് ഒരു പ്രതിയോട് പൊലീസ് പറഞ്ഞു.നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താനും പോലീസ് ഭീഷണിപ്പെടുത്തി. പത്മയെ തട്ടിക്കൊണ്ടു പോയി എന്നത് ശരിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിർക്കുന്നുവെന്നും പ്രതിഭാഗം അറിയിച്ചു.
12 ദിവസത്തെ കസ്റ്റഡിക്കായി 22 ഇനങ്ങളടങ്ങിയ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനമായി പറയുന്നത്, മറ്റ് പല ജില്ലകളിൽ നിന്നും സ്ത്രീകളെ കൊണ്ടുവന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പ്രതികളുമായി അന്വേഷണ വിധേയമായി പോകേണ്ടതുണ്ട്. കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഹൈക്കു കവിതയ്‌ക്ക് ക്ലാസ് എടുക്കാൻ പോയ സ്ഥലങ്ങളിലും, ഫെയ്‌സ്ബുക്ക് ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങൾ തേടണം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റഡിയിൽ അപേക്ഷയിൽ പറയുന്നത്. എന്നാൽ ഇതിനെ പ്രതിഭാഗം എതിർക്കുകയായിരുന്നു.
Comments