കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ ക്രമസമാധാനനില സംബന്ധിച്ച് ഉപരാഷ്ട്രപതി ജയദീപ് ധൻഖറുടെ പരാമർശത്തിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തിന്റെ യഥാർത്ഥ മുഖം ചിത്രീകരിക്കുന്നത് നല്ലതെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നിയമവാഴ്ചയല്ല നിലനിൽക്കുന്നതെന്നും ഭരണാധികാരിയുടെ നിയമമാണ് നിലനിൽക്കുന്നതെന്നുമാണ് ഉപരാഷ്ട്രപതി പറഞ്ഞത്. ഇതിനെതിരെയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വസ്തുത നിരീക്ഷണ സമിതിയാണ് പശ്ചിമ ബംഗാളിനെകുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ഉപരാഷ്ട്രപതിയായിരുന്നിട്ടും അദ്ദേഹം പശ്ചിമ ബംഗാളിനെ മറന്നില്ല എന്നത് നല്ല കാര്യമാണ്. അദ്ദേഹം പശ്ചിമ ബംഗാളിന്റെ യഥാർത്ഥ ചിത്രം രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചെന്നും വളരെ നല്ല പ്രവൃത്തിയാണ് ചെയ്തതെന്നും എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു. പശ്ചിമ ബംഗാളിൽ ടിഎംസി രാഷ്ട്രീയ എതിരാളികൾക്ക് നേരെ അഴിച്ചുവിട്ട അതിക്രമങ്ങൾ രാജ്യം മുഴുവൻ അറിയണമെന്നും അവർ കൂട്ടിച്ചേർത്തു. സത്യമാണ് ധൻഖർ പറഞ്ഞതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു.
ഉപരാഷ്ട്രപതിയാകുന്നതിന് മുൻപ് മൂന്ന് വർഷകാലത്തോളം പശ്ചിമ ബംഗാളിന്റെ ഗവർണർ പദവി അലങ്കരിച്ച വ്യക്തിയാണ് ധൻകർ. ക്രമസമാധാന നില സംബന്ധിച്ച് നിരവധി തവണ മുഖ്യമന്ത്രി മമത ബാനർജിയുമായി കൊമ്പുക്കോർത്തിട്ടുണ്ട് അദ്ദേഹം.
Comments