എറണാകുളം: ഇലന്തൂരിൽ ആഭിചാര കൊലയ്‌ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കുടുംബം കത്ത് നൽകി. മൃതദേഹം വിട്ട് നൽകാൻ ഇടപെടണണെന്നാണ് കത്തിലെ ആവശ്യം.
നിലവിൽ പത്മയുടെയും, ആഭിചാര കൊലയ്‌ക്ക് ഇരയായ കാലടി സ്വദേശിനി റോസ്ലിയുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് മൃതദേഹാവശിഷ്ടങ്ങൾ വിട്ട് നൽകണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. കൊലപ്പെടുത്തിയ ശേഷം 56 കഷ്ണങ്ങളായി വെട്ടി നുറുക്കിയാണ് പ്രതികൾ കുഴിച്ചിട്ടത്.
പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങൾക്കൊപ്പം മറ്റാരുടെയെങ്കിലുമോ, മൃഗങ്ങളുടെയോ ശരീര ഭാഗങ്ങൾ കൂടിക്കലർന്നിട്ടുണ്ടോയെന്നകാര്യത്തിൽ നേരത്തെ സംശയം നിലനിന്നിരുന്നു. ഇതുൾപ്പെടെ പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു പോസ്റ്റ്‌മോർട്ടം. 61 ശരീരഭാഗങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചത്. മൃതദേഹത്തിന്റെ സാംപിളുകൾ വിദഗ്ധ പരിശോധനയ്‌ക്കായി അയക്കും.
Comments