ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ കൊന്നൊടുക്കി പോലീസ്. മഹ്‌സ അമിനി എന്ന 22 കാരിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരത്തിലിറങ്ങുന്നവരെയാണ് സുരക്ഷാ സേന അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഇതുവരെ 28 ഓളം കുട്ടികൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
അഫ്ഗാനിൽ താലിബാൻ ഭീകരർ ഭരണത്തിലേറിയ കാലത്ത് അവിടെ നിന്ന് രക്ഷപ്പെട്ടുവന്ന പെൺകുട്ടിയെയും പോലീസ് നിഷ്ഠൂരമായി കൊലപ്പെടുത്തി. സേതാരെ താജിക് എന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈ പെൺകുട്ടിയും മുൻനിരയിലുണ്ടായിരുന്നു. സ്‌കൂളുകളിലും തെരുവിലും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളെ ഇറാനിലെ ചിൽഡ്രൻസ് റൈറ്റ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി അപലപിച്ചു.
She escaped from Taliban and got killed by Islamic Republic.
Setareh Tajik, a 17 Yr old Afghan girl was beaten to death by Iranian regime. Her crime was protesting the murder of #MahsaAmini. The world must know we fight against Taliban & Islamic Republic together.#مهسا_امینی pic.twitter.com/yv2OCbZe1V— Masih Alinejad 🏳️ (@AlinejadMasih) October 14, 2022
ഇതുവരെ നടന്ന അക്രമങ്ങളിൽ 28 ഓളം കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ കൂടുതലും സിസ്റ്റാൻ-ബലൂചിസ്താൻ പ്രവിശ്യയിലാണ് ഉണ്ടായിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയ നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് തിരികെ നൽകുന്നത്. പുറത്തുപറയരുതെന്നും ഭീഷണിയുണ്ട്.
യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും കേന്ദ്രീകരിച്ചാണ് അതിക്രമം. അറസ്റ്റിലായ കുട്ടികളിൽ ചിലരെ മയക്കുമരുന്ന് കേസിലെ കുറ്റവാളികൾക്കുള്ള തടങ്കൽ കേന്ദ്രങ്ങളി ൽ പാർപ്പിച്ചിരിക്കുന്നത് എന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
Comments