വാഷിംഗ്ടൺ : പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യോജിപ്പില്ലാത്ത ആണവായുധങ്ങൾ കൈയ്യിൽ വെച്ചിരിക്കുന്ന അപകടകാരികളായ രാഷ്ട്രങ്ങളിലൊന്നാണ് അത് എന്ന് ബൈഡൻ പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന കോൺഗ്രസ് ക്യാമ്പെയ്ൻ കമ്മിറ്റി റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യ യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചും അത് ലോകത്തെ എങ്ങനെ ബാധിച്ചുവെന്നും സംസാരിക്കവേയായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരാമർശം. ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന ചൈനയെയും റഷ്യയെയും ബൈഡൻ വിമർശിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ കണക്കാക്കുന്നത് പാകിസ്താനെയാണെന്നാണ് ബൈഡൻ പറഞ്ഞത്. ഇതോടെ യുഎസുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ഷെഹബാസ് ഷെരീഫിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
ഏതൊരു രാഷ്ട്രത്തലവനെക്കാളും – താൻ ഷി ജിൻപിങ്ങിനൊപ്പം കൂടുതൽ സമയം ചെലവഴിച്ചിട്ടുണ്ട്. 78 മണിക്കൂറോളം ചെലവളിച്ചു. അതിൽ, 68 എണ്ണം നേരിട്ടായിരുന്നു. അതിനാൽ, അദ്ദേഹം തന്നെ ചുമതലപ്പെടുത്തി. എന്നും ബൈഡൻ വ്യക്തമാക്കി.
Comments