ന്യൂയോർക്ക് സിറ്റി: ഗ്രീസ്-തുർക്കി അതിർത്തിയിൽ നൂറോളം അഭയാർത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്രസഭ. സംഭവത്തിൽ ഇരു രാജ്യങ്ങളും പരസ്പരം കുറ്റം ആരോപിക്കുകയാണ്.
വെള്ളിയാഴ്ചയാണ് ശരീരമാകെ മുറിവുകളുമായി പൂർണ്ണ നഗ്നരായി 92 അഭയാർത്ഥികളെ തുർക്കിയുടെ പടിഞ്ഞാറൻ അതിർത്തിയിൽ കണ്ടെത്തിയത്. കുടിയേറ്റക്കാർ പ്ലാസ്റ്റിക് ബോട്ടുകളിൽ എവ്‌റോസ് നദിയിലൂടെ ഗ്രീസിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. ഇവർക്ക് ഭക്ഷവും വസ്ത്രവും പ്രഥമശുശ്രൂഷയും നൽകിയതായി പോലീസ് അറിയിച്ചു.
തുർക്കിയുടെ നടപടി മനുഷ്യത്വരഹിതവും ലോകത്തിനാകെ നാണക്കേടുമാണെന്ന് ഗ്രീസിലെ മൈഗ്രേഷൻ ആൻഡ് അസൈലം മന്ത്രി നോട്ടിസ് മിറ്റാറാച്ചി വിമർശിച്ചു. മുറിവുകളുമായി അതിർത്തി കടക്കുന്ന ആളുകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഗ്രീസ് പറയുന്നതെല്ലാം കളവാണെന്നാണ് തുർക്കിയുടെ വാദം.
Comments