കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൈജീരിയൻ സ്വദേശിയായ ഇമാനുവൽ ജെയിംസ് ലിഗബിട്ടിയാണ് സംഭവത്തിൽ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
മലയാളികളെ ഓൺലൈൻ തട്ടിപ്പിനിരയാക്കുന്ന നൈജീരിയൻ സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ശേഖരിച്ച് വരികയാണ്.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് ഉപയോഗിച്ചും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ആർബിഐയുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Comments