തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രമായ കാവൽ കൈരളിയുടെ വാർഷിക പതിപ്പിൽ ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിക്കുന്ന ലേഖനം. മര്യാദകളുടെ അതിർവരമ്പുകൾ ലംഘിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. രാമായണ കഥയിലെ സന്ദർഭങ്ങളെ അശ്ലീല ചുവയോടെ ചിത്രീകരിക്കുന്ന ലേഖനത്തിൽ ഹനുമാൻ സ്വാമിയെ കുറിച്ച് അങ്ങേയറ്റം പ്രകോപനപരമായ പരാമർശങ്ങളാണ് ഉള്ളത്.
തള്ളയാരാ തന്തയാരാ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാത്ത ആളാണ് ഹനുമാനെന്നും നാട്ടുകാർ പറഞ്ഞു കൊടുക്കുന്ന പേരാണ് ചേർക്കുന്നതെന്നും പറയുന്ന ലേഖനത്തിൽ സീതാദേവിയെ പറ്റിയും ലക്ഷ്മണനെ പറ്റിയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയും കടുത്ത അശ്ലീല ചുവയുള്ള പരാമർശങ്ങളാണ് കുത്തിത്തിരുകിയിരിക്കുന്നത്.
പോലീസ് സേനാംഗങ്ങൾ തന്നെ എഡിറ്റോറിയൽ ബോർഡിലുള്ള ഒരു മാസികയിലാണ് ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇടത് സഹയാത്രികനായ വിഎസ് അജിത്താണ് ക്വാണ്ടം ലീപ്പും ഡിസ് എംപവർമെൻ്റും എന്ന് പേരിട്ടിരിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിനെതിരെ പോലീസ് സേനയ്‌ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ലേഖനം പിൻവലിച്ച് മാപ്പുപറയണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യവും ശക്തമാകുകയാണ്.
Comments