ന്യൂഡൽഹി : ഗാസിയാബാദിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹി സ്വദേശിയായ 40 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിൽ നിന്ന് ജന്മദിനാഘോഷം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബസ് കാത്തുനിൽക്കുന്നതിനിടെ അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. അജ്ഞാത കേന്ദ്രത്തിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
രണ്ട് ദിവസത്തോളം യുവതിയെ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കി. രഹസ്യഭാഗത്ത് ഇരുമ്പ് വടി കയറ്റിയാണ് ക്രൂരത. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം സംഘം യുവതിയെ ചാക്കിലാക്കി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഗാസിയാബാദിലെ ആശ്രാംറോഡിൽ ചോരയൊലിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, യുവതിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഗാസിയാബാദ് പോലീസിന് നോട്ടീസ് അയച്ചു. സംഭവത്തിന്റെ അതിക്രൂരത അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്നുവെന്നും വനിതാ കമ്മീഷൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Comments