ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ ഹിന്ദു കുടുംബം വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. മുസാഫർ നഗർ സ്വദേശിയായ മുഹമ്മദ് അഹമ്മദും, ഭാര്യയും അവരുടെ മൂന്ന് മക്കളുമാണ് ഹിന്ദു മതത്തിലേക്ക് തിരികെയെത്തിയത്. ഇതിന് പിന്നാലെ അഞ്ച് പേരും ഹിന്ദു നാമങ്ങളും സ്വീകരിച്ചു.
ബഗ്ഹരയിലെ യോഗ സാധന യശ്‌വീർ ആശ്രമത്തിൽ നടന്ന ചടങ്ങിലായിരുന്നു ഇവർ ഹിന്ദു മതം സ്വീകരിച്ചത്. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. ആദ്യം പുരോഹിതൻ ഗംഗാജലം തളിച്ച് അഞ്ച് പേരെയും ശുദ്ധീകരിച്ചു. ഇതിന് ശേഷമായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
ഇതിന് പിന്നാലെ അഞ്ച് പേരും ഹിന്ദു നാമങ്ങളും സ്വീകരിച്ചു. മുഹമ്മദ് അഹമ്മദ് സന്ദീപ് സൈനി എന്ന പേരും ഭാര്യ സാനിയ സീമ സൈനി എന്ന പേരുമാണ് സ്വീകരിച്ചത്.
ബിൻജോരിലാണ് സന്ദീപ് സൈനിയുടെയും കുടുംബത്തിന്റെയും താമസം. എട്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. പ്രദേശത്തെ ചിലർ ചേർന്ന് ഇവർക്ക് പണമുൾപ്പെടെ വാഗ്ദാനം ചെയ്ത് ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് വീണ്ടും ഹിന്ദു മതത്തിലേക്ക് മടങ്ങാൻ ഇവർ ആഗ്രഹിച്ചത്. ഇതേ തുടർന്ന് ഹിന്ദു മതാചാരങ്ങൾ അനുഷ്ഠിച്ച് വന്നതായും കുടുംബം വ്യക്തമാക്കി.
Comments