മെൽബൺ : സന്നാഹ മത്സരം പോലും ഉപേക്ഷിക്കേണ്ടി വന്ന ഓസ്ട്രലിയയിൽ പെയ്യുന്ന മഴ ഇന്ത്യ-പാകിസ്താൻ മത്സരത്തേയും ബാധിക്കാനിടയുണ്ടെന്ന് സൂചന. ഇന്ത്യാ-പാകിസ്താൻ പോരാട്ടം നടക്കാനിരിക്കുന്ന 23-ാം തീയതിയും സംശയത്തിന്റെ നിഴലിലാണെന്ന് ആണ് കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെൽബണിൽ മേഘ സാന്നിദ്ധ്യം കൂടുതലായിരി ക്കുമെന്നാണ് കാലാവസ്ഥാ സൂചന. ലോകകപ്പ് ടി20യിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.
നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മത്സരം തന്നെ പൂർണ്ണമായും റദ്ദാക്കപ്പെടും വിധം ശക്തമായ മഴയുണ്ടായാൽപോലും സംശയിക്കാനില്ലെന്നാണ് പറയുന്നത്. ലോകകപ്പ് ക്രിക്ക റ്റിൽ സ്റ്റേഡയത്തിൽ ഏറ്റവും അധികം ആരാധകരെ പ്രതിക്ഷിക്കുന്ന ഉപഭൂഖണ്ഡ ത്തിലെ കരുത്തരായ ടീമുകളെ മഴ നിരാശപ്പെടുത്തുമോ എന്നതാണ് ഇനി കാണേണ്ടത്.
ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചന സാദ്ധ്യത പൊതുവേ തെറ്റാറില്ലെന്നാണ് ഓസ്‌ട്രേലിയൻ വിദഗ്ധർ പറയുന്നത്. 21-ാം തീയതി വെള്ളിയാഴ്ച മഴയ്‌ക്കുള്ള സാദ്ധ്യത 96 ശതമാനമാണ്. അതേ കാലാവസ്ഥ ശനിയാഴ്ചയും തുടരുമെന്നാണ് ഉപഗ്രഹചിത്രങ്ങൾ കാണിക്കുന്നത്. കനത്ത മേഘപാളികളാണ് ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത്.
മഴ പെയ്തില്ലെങ്കിൽ മഴമേഘങ്ങളുടെ സാന്നിദ്ധ്യം ഈർപ്പം വർദ്ധിപ്പിക്കുകയും അത് പേസ് ബൗളർമാർക്ക് ഗുണമാകുമെന്നും ക്യൂറേറ്റർമാർ വിലയിരുത്തുന്നു. ഗ്രൂപ്പ് പോരാട്ടങ്ങൾ ആരംഭിച്ച ആദ്യ ദിനത്തിൽ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ യുഎഇയെ നെതർലാന്റ്‌സും കീഴടക്കി.
Comments