ന്യൂഡൽഹി: ഭഗവത് ഗീത ജിഹാദ് പഠിപ്പിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം. ശിവരാജ് പാട്ടീലിന്റെ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്ത് വന്നു. ഇതിന് പിന്നാലെ പാട്ടീലിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത് വന്നു.
ശിവരാജ് പാട്ടീലിന്റെ അഭിപ്രായം കോൺഗ്രസിന്റെ അഭിപ്രായമല്ല. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിലപാട് വ്യക്തമാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളിൽ പ്രധാനമാണ് ഗീതയെന്ന് ജയറാം രമേശ് പറഞ്ഞു. ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ ഭഗവത് ഗീതയെ കുറിച്ച് ജവഹർലാൽ നെഹ്രു വിവരിക്കുന്ന ഭാഗവും ജയറാം രമേശ് ട്വിറ്ററിൽ പങ്കുവെച്ചു.
My senior colleague Shivraj Patil reportedly made some comments on Bhagavad Gita that’s unacceptable. Subsequently, he clarified. @INCIndia’s stand is clear. Bhagavad Gita is a key foundational pillar of Indian civilisation. Here’s an excerpt from Nehru’s Discovery of India(p110) pic.twitter.com/rarJub7xTy
— Jairam Ramesh (@Jairam_Ramesh) October 21, 2022
അതേസമയം, ശിവരാജ് പാട്ടീലിനെ അനുകൂലിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നതായാണ് റിപ്പോർട്ട്. ജിഹാദ് ഭഗവത് ഗീതയുടെ ഭാഗമാണെന്നും, ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ജിഹാദ് പഠിപ്പിക്കുന്നുണ്ടെന്നുമായിരുന്നു ശിവരാജ് പാട്ടീൽ പറഞ്ഞത്. ജിഹാദ് ഖുറാനിൽ മാത്രമുള്ളതല്ലെന്നും, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഗ്രന്ഥങ്ങളിലും ജിഹാദിനെ കുറിച്ച് പരാമർശം ഉണ്ടെന്നുമായിരുന്നു ശിവരാജ് പാട്ടീൽ പറഞ്ഞത്.
ശിവരാജ് പാട്ടീൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യാഖ്യാനമാണെന്നും, അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ മാനിക്കണമെന്നുമാണ്, പാട്ടീലിനെ അനുകൂലിക്കുന്ന നേതാക്കളുടെ വാദം. വിഷയത്തിലെ അഭിപ്രായ ഭിന്നത കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Comments