ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഐഎസ്ആർഒ വിജയഗാഥ തുടരുകയാണ്. ചരിത്രദൗത്യവുമായി ഇന്ത്യയുടെ ബഹിരാകാശവാഹനം ജി.എസ്.എൽ.വി മാർക്ക് 3 ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലും വാണിജ്യവിക്ഷേപണത്തിലും വൻ കുതിപ്പിന് കളമൊരുക്കിയാണ് ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇതിനകം തന്നെ വിശ്വസ്തത തെളിയിച്ച വിക്ഷേപണവാഹനമായ. ജിഎസ്എൽവി മാർക്ക് ത്രി ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ എന്ന പേരിൽ പുനർനാമകരണം ചെയ്താണ് ഭാരതം ഈ അഭിമാന ദൗത്യം നടത്തിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ആറ് ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ.
കൃത്യം 12.07നാണ് എൽവിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങിയത്. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോൾ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിലെത്തി. 34 മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച ആത്മവിശ്വാസത്തിൽ ഐഎസ്ആർഒ അപ്പോൾ തന്നെ വിജയം പ്രഖ്യാപിച്ചു.
ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബിന്റെ സ്ഥിരീകരണം പുലർച്ചെ 3.11ന് എത്തി.ഇതോടെ ഒരിക്കലും പിഴയ്‌ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എൽവിഎം 3 നിലനിർത്തിയിരിക്കുകയാണ്. ഭൂസ്ഥിര ഭ്രമണപഥത്തിലും സ്വയംപര്യാപ്തത നേടുകയാണ് ജിഎസ്എൽവി മാർക്ക് ത്രീയിലൂടെ ഇന്ത്യയുടെ ലക്ഷ്യം.
640 ടൺ ഭാരമുള്ള ഇന്ത്യൻ ഫാറ്റ് ബോയ്‌ക്ക് 4 ടൺ വരെയുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് കടത്തിവിടാനാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിൻ സിഇ ഇരുപതാണ് ഇതിൽ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ആദ്യപരീക്ഷണം 2014 ഡിസംബറിൽ നടന്നെങ്കിലും ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള പൂർണ പരീക്ഷണം ഇന്നാണ് നടക്കുന്നത്. ജിസാറ്റ് 19 ആണ് മാർക്ക് ത്രിയിലൂടെ ആദ്യം ബഹിരാകാശത്ത് എത്താനിരിക്കുന്ന ഉപഗ്രഹം. ഭൂസ്ഥിര ഭ്രമണപഥത്തിലെ സ്വയം പര്യാപ്തതയ്‌ക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള ഇന്ത്യൻ വാഹനമാണ് മാർക്ക് ത്രീ. വിക്ഷേപണം വിജയിച്ചതോടെ താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ദൗത്യങ്ങൾ നടത്താൻ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചക്കുമെന്നാണ് പ്രതീക്ഷ.
Comments