കാലങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടന്റെ ഭരണം കൈയ്യാളാൻ ഒരു ഇന്ത്യൻ വംശജന് അവസരം ലഭിക്കുമ്പോൾ ഓരോ ഭാരതീയനും അതിൽ അഭിമാനത്തിന്റെ നിമിഷങ്ങൾ. ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടന്റെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്നത്. ഇന്ത്യയെയും ഇന്ത്യയുടെ പാരമ്പര്യത്തെയും എപ്പോഴും മുറുകെ മുറുകെ പിടിക്കുന്നയാളാണ് ഋഷി സുനക്.
യോക്‌ഷൈറയിൽ നിന്ന് എംപി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവത്ഗീതയിൽ തൊട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യയാളായിരുന്നു സുനക്. ഏറെ സമ്മർദ്ദം നിറയുമ്പോഴും പ്രതിസന്ധിഘട്ടങ്ങളിലും ആശ്രയിക്കുന്നത് ഭഗവത്ഗീതയാണെന്ന് അദ്ദേഹം നേരത്തെ പരാമർശിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ ആദ്യം നഷ്ടമായ പദവി അദ്ദേഹത്തെ തേടിയെത്തിയതും ഈ ചൈതന്യം കൊണ്ടാകാം.
ഇന്ത്യൻ പൈതൃകങ്ങളെയും മൂല്യങ്ങളെയും എന്നും നെഞ്ചോട് ചേർക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും കുടുംബം നിരന്തരം ഓർമ്മിപ്പിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിൽ ഇന്ത്യയിൽ സന്ദർശനം നടത്താനും സുനക് മറക്കാറില്ല. ഭാര്യ അക്ഷതയ്‌ക്കൊപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകളാണ് അക്ഷത.
Comments