കോഴിക്കോട്: പീഡനക്കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രൻ പോലീസിൽ കീഴടങ്ങി. രാവിലെ വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഭിഭാഷകർക്കൊപ്പമെത്തി കീഴടങ്ങിയത്.
രണ്ട് പീഡന കേസുകളാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് സിവിക് ചന്ദ്രൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായിരുന്നു. രണ്ടാമത്തെ കേസിൽ ലഭിച്ച ജാമ്യം ആയിരുന്നു ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. ഇതിന് പുറമേ കർശന നിർദ്ദേശങ്ങളും സിവിക് ചന്ദ്രന് നൽകിയിരുന്നു.
രാവിലെ ഒൻപത് മണിയ്‌ക്ക് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം. ഇതിന് ശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യാമെന്നും നിർദ്ദേശിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജില്ലാ കോടതിയിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്.
വടകര ഡിവൈഎസ്പി ആർ ഹരികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കീഴടങ്ങിയ സിവിക് ചന്ദ്രനെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്.
Comments