ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്‌ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:55 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മരിച്ച ജമേഷ മുബിന്റെ(25) ബന്ധുവീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. ഇത് വരെ ഉക്കടം സ്വദേശികളും മുബിന്റെ അടുത്ത സുഹൃത്തുക്കളുമായ അഞ്ചുപേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.ചാവേർ ആക്രമണമാണെന്നതിന് കൂടുതൽ തെളിവ് ലഭിച്ചതിന് പിന്നാലെ പ്രതികളെ ഉടൻ വലയിലാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

കേസന്വേഷണം എൻഐഎ ഏറ്റെടുത്ത് ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കും. കേസിൽ ഐഎസ് ബന്ധം ഉൾപ്പെടെ വെളിവായ സാഹചര്യത്തിലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് കൂടുതൽ ചോദ്യം ചെയ്യും. സ്‌ഫോടനം സംബന്ധിച്ച് തുടക്കം മുതലേ തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായത്, ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടർ അപകടം എന്ന രീതിയിൽ വിഷയത്തെ നിസാരവൽക്കരിക്കാനാണ് തമിഴ്‌നാട് പോലീസ് ശ്രമിച്ചത്. ഇതിന് പിന്നാലെ പോലീസിനും, സർക്കാരിനും എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കേസ് എൻ ഐ എ സ്വമേധയാ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോൾ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി സ്റ്റാലിൻ എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

അതേസമയം പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിൽ നിന്നാണെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ പറഞ്ഞു. കൊറിയർ വഴിയും വസ്തുക്കൾ എത്തിയിട്ടുണ്ട്. എല്ലാ നിലയിലും അന്വേഷണം പുരോഗമിയ്‌ക്കുന്നു.എൻഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തരവ് വരുന്ന മുറയ്‌ക്ക് അതിനുള്ള നടപടികൾ ആരംഭിയ്‌ക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. എൻ ഐഎ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: car blast
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies