കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 10:18 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കൊല്ലപ്പെട്ട ജമേഷ മുബീൻ ചാവേറായിരുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിച്ചതെന്നും എൻഐഎ വ്യക്തമാക്കി.

കൊല്ലപ്പെട്ട മുബീൻ ക്ഷേത്രത്തിന് മുൻപിൽ കാർ നിർത്തിയതിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. തീപ്പിടിച്ച കാറിൽ നിന്ന് ഇയാൾ ഇറങ്ങി മുന്നോട്ടു നടന്നു. കാറിൽ നിന്നും അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പേര് വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി വ്യക്തമാക്കി. ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ വായിച്ചാണ് മുബീൻ തീവ്രവാദിയായതെന്നും ഇയാൾക്ക് മറ്റ് പരിശീലനങ്ങൾ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിർമ്മിക്കുന്നതിനെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയ കുറവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി വീടുകളും സ്ഥാപനങ്ങളുമുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

കൊല്ലപ്പെട്ട മുബീനും സഹായികളായ മുഹമ്മദ് അസഹ്റുദ്ദീനും അഫ്സർ ഖാനും ആക്രമണം നടത്തുന്നതിന് മുൻപ് ബിഗ് ബസാർ സ്ട്രീറ്റിലെ കോനിയമ്മൻ ക്ഷേത്രത്തിലും പുളിയകുളം വിനായനഗർ ക്ഷേത്രത്തിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സാമഗ്രികൾ പ്രതികൾ വാങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഗാന്ധിപാർക്കിലെ എൽപിജി ബുക്കിംഗ് കേന്ദ്രത്തിലെത്തി സിലിണ്ടറുകളും പഴയ മാർക്കറ്റിൽ നിന്ന് സ്റ്റീൽ ഡ്രമ്മുകളും ഇവർ വാങ്ങിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സംഭവ ദിവസം രാത്രിയിൽ മുബീനും കൂട്ടാളികളും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച് രണ്ട് എൽപിജി സിലണ്ടറുകൾ കാറിനുള്ളിൽ കൊണ്ടു പോയതിന്റെ ദൃശ്യങ്ങളും ഉദ്യാഗസ്ഥർക്ക് ലഭിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മൂബിന്റെ വീട്ടിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഇസ്ലാമിക മതതീവ്രവാദ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ ഉൾപ്പെടെ നിരവധി രാസവസ്തുക്കളും സ്‌ഫോടക സാമഗ്രികളും കണ്ടെടുത്തിരുന്നു.

Tags: NIACoimbatore blast
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies