മൊഗാദിഷു: സൊമാലിയയിൽ ഇരട്ട സ്‌ഫോടനം. മുപ്പതോളം പേർ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാന നഗരിയിൽ സർക്കാർ ഓഫീസുകൾക്ക് സമീപത്താണ് ആക്രമണം നടന്നത്. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 30 പേർ കൊല്ലപ്പെട്ടുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആക്രമണത്തിൽ പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ മന്ത്രാലയത്തിന്റെ മതിലിൽ ഇടിച്ചാണ് സ്‌ഫോടനം. തുടർന്ന് രക്ഷാപ്രവർത്തനക്കിനിടെ മറ്റൊരു കാറുപോഗിച്ച് സമാനമായ രീതിയിൽ ആക്രമിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇതിന് പിന്നിൽ അൽ ഷബാബ് ഭീകരരാണെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്.
അൽ ഖ്വായ്ദ, അൽ ഷബാബ് ഭീകരരുടെ നിരന്തരമായുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ രാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായി യോഗം നടന്നിരുന്നു. ഇതിനിടെയായിരുന്നു ഇരട്ട സ്‌ഫോടനം.
മരിച്ചവരിൽ അധികവും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. നിലവിലെ സർക്കാരിനെ അട്ടമറിച്ച രാജ്യത്ത് ഇസ്ലാമിക ഭരണം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് തീവ്രവാദ സംഘടനകൾ നടത്തുന്നത്.
Comments