കേബിൾ പാലം അപകടം: 60ലധികം പേർ മരിച്ചു; പാലത്തിൽ പരിധിക്കപ്പുറം ജനങ്ങൾ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും നാവികസേനയും എൻഡിആർഎഫും സ്ഥലത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേബിൾ പാലം അപകടം: 60ലധികം പേർ മരിച്ചു; പാലത്തിൽ പരിധിക്കപ്പുറം ജനങ്ങൾ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും നാവികസേനയും എൻഡിആർഎഫും സ്ഥലത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 11:31 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിലുണ്ടായ കേബിൾ പാലം അപകടത്തിൽ മരണസംഖ്യ ഉയരുന്നു. അറുപതിലധികം പേർ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ വ്യക്തമാക്കി. അപകടം സംഭവിച്ച മച്ചു നദിക്കരയിൽ എത്തിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

60ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6.40ഓടെയായിരുന്നു അപകടം നടന്നതെന്നും മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. മോർബി ജില്ലയിലെ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമായിരുന്നു തകർന്ന് വീണത്.

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം വ്യോമസേന വിമാനത്തിൽ എത്തി. വഡോദര എയർപോർട്ടിൽ നിന്ന് രാജ്‌കോട്ട് എയർപോർട്ടിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി യാത്ര തിരിച്ചതായി എൻഡിആർഎഫ് ഡിഐജി മൊഹ്‌സെൻ ഷാഹിദി അറിയിച്ചു. നേവിയിലെ 50 പേരും വ്യോമസേനയിൽ നിന്ന് 30 പേരും ഏഴ് അഗ്നിശമനസേനാ സംഘവും മോർബിയിലെത്തിയിട്ടുണ്ട്. ജാമ്‌നാനഗറിലുള്ള നേവൽ സ്റ്റേഷനിൽ നിന്ന് 40 പേരുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. മറൈൻ കമാൻഡോസ്, നീന്തൽ വിദഗ്ധർ എന്നിവരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളത്. അപകടത്തെ തുടർന്ന് രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രത്യേക ഐസോലേഷൻ വാർഡ് ആരംഭിച്ചു.

അപകടസമയത്ത് പാലത്തിൽ നൂറുക്കണക്കിന് ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പാലത്തിൽ 400 പേർ നിന്നിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

ദീപാവലി അവധിക്കും മറ്റുമായി നാട്ടിലെത്തിയ നിരവധിയാളുകൾ അപകടത്തിൽപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. വിനോദസഞ്ചാരികൾ നിരന്തരമായി എത്തുന്ന സ്ഥലം കൂടിയാണിത്. പാലത്തിൽ പരിധിയിൽ അപ്പുറം ജനങ്ങൾ കയറിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. പാലം തകർന്ന് വീണപ്പോൾ ആളുകൾ മീതെയ്‌ക്ക് മീതെ വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.

ദുരന്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Accidentcable bridge
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies