ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ സെക്രട്ടറിയായി ഗിരിധർ അരാമാനെ ചുമതലയേറ്റു. 1988ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ ആന്ധ്ര കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഗിരിധർ. നിലവിലെ സെക്രട്ടറി അജയ്കുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഗിരിധർ ചുമതലയേറ്റത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ചുമതല ഏറ്റെടുക്കും മുമ്പ് ഗിരിധർ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത് ധീരജവാന്മാരുടെ സ്മരണയ്ക്ക് മുന്നിൽ ഗിരിധർ ശ്രദ്ധാഞ്ജലിയർപ്പിച്ചു.
രാജ്യത്തിന്റെ പ്രതിരോധ സേനകളിലെ വീരജവാന്മാർ എന്നും നമുക്ക് പ്രചോദനവും പ്രേരണയുമാണ്. അവരുടെ ജീവത്യാഗം നമ്മൾക്ക് വേണ്ടിയാ യിരുന്നു. ഇന്ത്യയെ സുരക്ഷിതവും സമ്പദ്സമൃദ്ധവുമാക്കാൻ ധീരസൈനികരുടെ സ്വപന്ങ്ങൾ നാം പൂർത്തീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും യുദ്ധസ്മാര കത്തിൽ നടന്ന ചടങ്ങിൽ സന്ദേശമായി ഗിരിധർ പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ വിവിധ വകുപ്പുകളിൽ 32 വർഷം സേവനം അനുഷ്ഠിച്ച പരിചയം ഗിരിധറിനുണ്ട്. ഈ ചുമതല വഹിക്കും മുമ്പ് റോഡ് ട്രാൻസ്പോർട്ട്-ഹൈവേ വകുപ്പിന്റെ കേന്ദ്രസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രക്യാബി നറ്റിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആന്ധ്ര പ്രദേശിൽ ചിറ്റൂർ, ഖമ്മാം ജില്ലകളിൽ കളക്ടറായി തുടങ്ങിയ ഔദ്യോഗിക ജീവിതം ആന്ധ്രയിലെ പ്രിൻസിപ്പൽ സെക്രട്ടറി പദം വരെ എത്തിച്ചു.
Comments