ന്യൂഡൽഹി: ഡൽഹി-ഹരിയാന-ചണ്ഡീഗഡ് മേഖലകളിലെ വായുമലിനീകരണം അതിരൂ ക്ഷമായ നിലയിലേയ്‌ക്ക്. പകൽ സൂര്യപ്രഭപോലും മറയ്‌ക്കുന്നതരത്തിലാണ് മൂടൽമഞ്ഞും പുകയും ഡൽഹിയിലും പരിസര മേഖലകളിലും വ്യാപിക്കുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ശുദ്ധവായുവിന്റെ നിലവാരം അപകടരേഖ കടന്ന് മുന്നേറുകയാണ്. എയർ ക്വാലിറ്റി ഇൻഡക്‌സ് നിരക്ക് 354 എന്ന തീർത്തും പരിതാപകരമായ അവസ്ഥയിലെ ത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പൊതുവെ അന്തരീക്ഷ മലിനീകരണത്തിന് പേരുകേട്ട ഡൽഹി മേഖല സമീപഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോലിട്ട് കത്തിക്കുന്ന ദുരന്തം ഏറ്റുവാങ്ങുന്ന നഗരങ്ങളിലൊന്നാണ്. പതിവിന് വിപരീതമായി ദീപാവലി മൂലമുള്ള മലിനീകരണം കാര്യമായി റിപ്പോർട്ട് ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകു പ്പിന്റെ എക്യുഐ കണക്ക് പ്രകാരമാണ് മലിനീകരണ തോത് വിലയിരുത്തുന്നത്.
300 നും 400 നും ഇടയിലെ അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളുടെ തോത് തീർത്തും പരിതാപകരം എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് 400ന് മുകളിലേയ്‌ക്ക് പോയാൽ അത്യന്തം അപകടമായും കണക്കാക്കും. ഈ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങ രുതെന്നും വാഹനങ്ങൾ പുറത്തിറക്കരുതെന്നുമുള്ള നിർദ്ദേശങ്ങൾ മുൻപ് നൽകേണ്ടി വന്ന അനുഭവമുണ്ട്.
അന്തരീക്ഷ മലിനീകരണം മെച്ചപ്പെടാൻ വാഹന നിയന്ത്രണം ഒറ്റ-ഇരട്ട സഖ്യയായി ക്രമപ്പെടുത്താൻ വിദഗ്ധർ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യതലസ്ഥാനത്തെ രാഷ്‌ട്രപതി ഭവനും പാർലമെന്റും പ്രധാനമന്ത്രി ഓഫീസുമടക്കം സുപ്രധാന മേഖലകളിൽ രണ്ടാഴ്ചയായി വായു മലിനീകരണ തോത് ഉയർന്നു നിൽക്കുകയാണ്.















