മുംബൈ: ലൗ ജിഹാദ് ആരോപണവുമായി ഹിന്ദു കുടുംബം രംഗത്ത്. 13-കാരിയായ മകളെ പ്രണയം നടിച്ച് കൊണ്ടുപോയി മതംമാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് സംഭവം. ദീപാവലി അവധിക്ക് മുമ്പായി നടന്ന പരീക്ഷയ്‌ക്ക് ശേഷം മകളെ കാണാനില്ലെന്ന് കുടുംബം പറയുന്നു. പരാതി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തി 23-കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തു.
കോലാപൂരിലെ മംഗൾവാർപേട്ടിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ കാണാതായത്. കോലാപൂർ സ്വദേശിയായ 23-കാരനായ അൽതാഫ് കാസി എന്നയാളാണ് മകളെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇയാൾ നിലവിൽ കർണാടകയിലുണ്ടെന്നാണ് സൂചന.
സംഭവത്തിൽ അടിയന്തിര നടപടിയും ഊർജ്ജിത അന്വേഷണവും വേണമെന്ന് ബിജെപി എംഎൽഎ നിതേഷ് റാണെ ആവശ്യപ്പെട്ടു. അതേസമയം യുവാവിനെയും പെൺകുട്ടിയെയും ഉടൻ കണ്ടെത്തുമെന്നാണ് പോലീസിന്റെ പ്രതികരണം. കോലാപൂരിലെ ജുന രജ്‌വാദ പോലീസാണ് സംഭവം അന്വേഷിക്കുന്നത്.
Comments