തിരുവനന്തപുരം: സംസ്ഥാനസർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ഇനി കോടതിയിലേക്ക്. ഗവർണർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ സർക്കാർ നിയമോപദേശം തേടി. ഭരണഘടനാ വിദഗ്ധനായ ഫാലി എസ് നരിമാനിൽ നിന്നാണ് സർക്കാർ നിയമോപദേശം തേടിയത്.
നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാത്തതിൽ തുടർ നടപടികളുടെ സാധ്യതയും പരിശോധിക്കും. ബില്ലുകൾ പാസാക്കാത്തതിൽ സർക്കാരിന് കടുത്ത അമർഷമാണുള്ളത്. നിയമോപദേശം ലഭിച്ചാലുടൻ തന്നെ കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം. ഗവർണർ സർക്കാർ പോര് ഉച്ഛസ്ഥായിൽ നിൽക്കുമ്പോഴാണ് രണ്ടും കൽപ്പിച്ചുള്ള ഈ ആസാധാരണ നീക്കം.
ഇന്നലെ രാത്രി വൈകി ഗവർണറെ ചാൻസിലൽ സ്ഥാനത്ത് നീക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
Comments